Monday, August 21, 2006

മിനി മസാലക്കഥ.

ഒരു വൈകുന്നേരം.

“എടീ... ഞാനിന്നു തന്നതു നീ പോസ്റ്റു ചെയ്തോ?”

‘ഓ.. ഇല്ല.. ഇത്തിരികൂടി ടൈപ്പു ചെയ്യാനുണ്ട്‌, കുറച്ചക്ഷരത്തെറ്റുകള്‍ വന്നു.”

“അതെന്തിന്‌ ടൈപ്പു ചെയ്യണം? കവറിലിട്ടു തന്നതു പോസ്റ്റോഫീസിലു പോയി പോസ്റ്റു ചെയ്യാന്‍?”

“ഓ.. ഞാന്‍ കരുതി... ബ്ലോഗ്‌ പോസ്റ്റാണെന്ന്‌.. സോറിട്ടോ...”

നിനക്കല്ലെങ്കിലും ഈയിടെയായി എല്ലാം ബ്ലോഗു മയം തന്നെ... എന്തെങ്കിലും പറയാന്‍ പേടിയാണ്. ഉടനെ പോസ്റ്റാക്കി നാട്ടുകാരെ മുഴുവന്‍ അറിയിക്കും... ദേഷ്യപ്പെട്ടുനോക്കിയാല്‍ പോലും അതില്‍നിന്നെങ്ങനെ ഒരു പോസ്റ്റുണ്ടാക്കാം എന്നാണല്ലൊ ചിന്ത മുഴുവനും. ഇതെവിടെ ചെന്നുനില്‍‌ക്കുമോ ആവോ? .. ... ... ...

പിന്നെ കുറേ നേരം ചുണ്ടനങ്ങുന്നതുമാത്രം കണ്ടു. പറഞ്ഞതെല്ലാം ഒരു ചെവിയില്‍ കൂടി കയറി സ്പീഡ്‌പോസ്റ്റ്‌ പോലെ മറ്റെ ചെവിയില്‍ കൂടി പോയ്ക്കൊണ്ടേയിരുന്നു. ഇളക്കിക്കൊണ്ടിരുന്ന സവാളയും ഇഞ്ചിയും പച്ചമുളകും മൂത്തു. മസാലപായ്ക്കെറ്റെടുത്തു. അപ്പോഴാണോര്‍ത്തതു, ‘കൃഷ്ണനെ ശിവനാക്കിയിരിക്കുന്നു’. ഇന്നിനി മസാല ഇട്ടിട്ടും വല്ല്യ കാര്യമൊന്നും ഇല്ല. എങ്ങനെ ഉണ്ടാക്കിയാലും രുചിയുണ്ടാവില്ല.
വെറുതെ എന്തിന്‌ അതു വെയിസ്റ്റാക്കണം. തിരിച്ചു വച്ചു.